തൃശൂർ: ശബരിമലയിലെ സ്വർണക്കൊള്ള സംബന്ധിച്ച് ഇഡിക്കും അന്വേഷിക്കാമെന്ന ഹൈക്കോടതിവിധി സ്വാഗതംചെയ്യുന്നുവെന്നും ഇഡി വന്നാൽ കൂടുതൽ സിപിഎം നേതാക്കൾ ജയിലിലാകുമെന്നും കെപിസിസി മുൻ പ്രസിഡന്റ് എം.എം. ഹസൻ.
സമഗ്രമായ അന്വേഷണം നടക്കുമെന്നാണു പ്രതീക്ഷ. അന്താരാഷ്ട്ര വിഗ്രഹമോഷണ സംഘവുമായി സ്വർണം കവർന്നവർക്കു ബന്ധമുണ്ടെന്നതു പരിഗണിച്ചാണ് ഇത്തരത്തിൽ ഉത്തരവിട്ടത്. സിപിഎമ്മിനു സ്വർണക്കൊള്ളയിലുള്ള പങ്ക് ഇതിലൂടെ പുറത്തു വരുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.